Posts

കാത്തിരുപ്പ്..

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു...പണ്ട് സ്കൂളിൽ പോകുമ്പോൾ തിങ്കളാഴ്ചകളിലുണ്ടായിരുന്ന അതേ മടിയാണ് ഇവിടെ എനിക്ക് ശനിയാഴ്ചകളി ൽ ജോലിക്ക് പോകാനും. .രാവിലെ പതിവു  പോലെ മൊബൈൽ  നോക്കിയപ്പോൾ നവീൻ അയച്ച മെസേജ് കണ്ടു ..."we are coming for consultation  today around 11.30am with my colleague & family .. നവീനും സ്വപ്നയും  ഷാർജയിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത്  ഉള്ള എൻറെ   ആദ്യ കാല patients ആണ്..അതിലുപരി  നല്ല സുഹൃത്തുക്കളും. പെട്ടെന്ന് ഒരു ഉഷാറൊക്കെ തോന്നി.വേഗം ഒരുങ്ങി  clinic   ൽ പോയി .  പറഞ്ഞ പോലെ കൃത്യസമയം തന്നെ ഞങ്ങളുടെ ആയുർവേദ സെന്ററിൽ  അവരെത്തി.രണ്ടു family  യിലും കൂടി 3 മക്കൾ..clinic ആകെ ബഹളമയം. പതിവു കുശലം പറച്ചിൽ..കൂടെ വന്ന friend ൻറെ ഭാര്യ ആണ് എൻറെ  patient ..ഞാൻ അവരെയും  കൂട്ടി consultation room  ൽ കയറുമ്പോഴേക്കും നവീൻ ഓടി വന്ന് എന്റെ റൂമിൽ കയറി..ഞാൻ കൂടെ ചെന്നു.."അവർ പറയുന്ന കാര്യങ്ങൾ കേട്ട് മരുന്ന് കൊടുത്താൽ മാത്രം മതി. അങ്ങോട്ട് ഒന്നും ചോദിക്കേണ്ട "വളരെ പതുക്കെ നവീൻ പറഞ്ഞു.   ഉള്ളിൽ ചെറുതായൊര...

വലിയ കാൻവാസിനും പുറകിൽ...

നിൻ വാക്കുകളുടെ ശലഭതുടിപ്പിൽ പെട്ടു ഞാൻ കുഴങ്ങി... കാണുന്ന വർണളെല്ലാം കാൻവാസിൽ ചാലിച്ച് ഞാൻ നിനക്കു  വേണ്ടി കാത്തിരുന്നു... അഭിനന്ദനത്തിൻ വർണതുരുത്തിൽ ഞാൻ തുടുത്ത് തുടുത്ത്   ഒരു നിലാവായി.. എൻറെ  കാൻവാസിൽ നിലാവ് നിറഞ്ഞു തൂവി... അതേ; ഞാൻ ഒരു ചിത്രകാരിയായി... ഒടുവിലിപ്പോൾ.... നിൻറെ വാക്കുകളുടെ തുരുമ്പിച്ച മുൾവേലിയിൽ കുരുങ്ങി  എൻറെ മനസ്സ് മുറിഞ്ഞു.. പോറലുകളിലെ ചോരത്തുള്ളികളും എൻറെ പഴയ നിലാവും ചാലിച്ച് ഞാൻ വീണ്ടും ചിത്രമെഴുതി... ലോകം വീണ്ടും പറഞ്ഞു- നീ ഒരു വലിയ...വലിയ ചിത്രകാരി... പക്ഷെ നീ മാത്രം...എന്തോ അത് പറഞ്ഞില്ല... 

പുഴ

ആ പുഴ....അത് തീർച്ചയായും ഒഴുകുകയായിരുന്നു... ഓളങ്ങളിലേക്കു ചാഞ്ഞ  ഇലഞ്ഞി പൂക്കൾ പൊഴിച്ചു കൊണ്ടേയിരുന്നു.. ഓളങ്ങളിൽ  പണ്ട് ഞാൻ ഒഴുക്കിയ ഒരു പൂവ്...അതെനിക്കു തിരികെ വേണം... ഞാൻ കരഞ്ഞു.... പുഴ എന്നെ തലോടി.. എൻറെ  ആഴങ്ങളിൽ ഞാൻ ആ പൂമണം കരുതിയിരിക്കുന്നു... നീ വരിക.. ആഴങ്ങളിലേക്കു മുങ്ങിയകന്ന എൻറെ അവസാന  നിശ്വാസ കുമിളകളിലേക്ക് ഇലഞ്ഞിമരം പൂക്കൾ പൊഴിച്ചു കൊണ്ടേയിരുന്നു... ആ പുഴ....അത് തീർച്ചയായും ഒഴുകുക തന്നെയായിരുന്നു...